Pages

Thursday, October 3, 2019

തൗബ
------------
#HaneefLabbakka

ഒരിക്കൽ മൂസാ നബി (അ) യുടെ കാലം
മഴയുണ്ടായിരുന്നില്ല.
മൂസാ നബി (അ)യും കൂട്ടരും തീരുമാനിച്ചു ഒരു മൈതാനത്ത് എല്ലാവരും ഒത്തു ചേർന്ന് നമസ്കരിച്ച് ദുആ ചെയ്യാം.
എഴുപതിനായിരം ആളുകൾ ഒത്ത് കൂടി ആ മൈതാനത്ത്.

മൂസാ നബി (അ) കൈകളുയർത്തി‌ ദുആ ചെയ്യാൻ ആരംഭിച്ചു
കൂടെ എല്ലാ ജനങ്ങളും കണ്ണുനീരുമായി‌ ദുആ ചെയ്തു.
ഒരു തുള്ളി വെള്ളം ഇല്ലായിരുന്നു എങ്ങും
ആളുകൾ‌ ദാഹം കൊണ്ട് വലഞ്ഞു.
എന്നാൽ മഴ പെയ്തില്ല.
കൂടാതെ നല്ല വെയിലും ഉണ്ടായി.

മൂസാ നബി (അ) അല്ലാഹുവിനോട് ചോദിച്ചു,“യാ അല്ലാഹ് എന്താണ് അല്ലാഹ് കാരണം ഞങ്ങൾ എഴുപതിനായിരം ആളുകൾ ഒരുമിച്ച് ദുആ ചെയ്തിട്ടും മഴ പെയ്യുന്നില്ലല്ലൊ അല്ലാഹ് ...”
അപ്പോൾ ഒരശരീരി കേട്ടു
“യാ മൂസാ നിങ്ങളുടെ കൂട്ടത്തിൽ ഒരാളുണ്ട്
നാൽപത് വർഷമായി എന്നെ അനുസരിക്കാതെ ജീവിക്കുന്ന ഒരാൾ,
എല്ലാ ദിവസ്സവും എന്നെ പിണക്കുന്ന ഒരാൾ,
ആ ആൾ നിങ്ങളുടെ കൂട്ടത്തിൽ നിന്നും പോകുന്നത് വരെ മഴ പെയ്യില്ല മൂസാ..”

മൂസാ നബി (അ) പറഞ്ഞു,“യാ അല്ലാഹ്
ഈ ജനകൂട്ടം വളരെ വലുതാണല്ലൊ അല്ലാഹ്..
എങ്ങിനെയാണ് അല്ലാഹ് എല്ലവരിലേക്കും എന്റെ ശബ്ദം എത്തുക?”

വീണ്ടും അശരീരി വന്നു,“യാ മൂസാ നിന്റെ ജോലി പറയുക എന്നതാണ്
അത് അവരിലേക്ക് എത്തിക്കുക എന്നത് എന്റെ ജോലിയാണ് ”
മൂസാ നബി (അ) ജങ്ങളിലേക്ക് തിരിഞ്ഞ് നിന്ന് പറഞ്ഞു,
“ആരാണത്?
അല്ലാഹുവിനെ നാൽപത് വർഷമായി അനുസരിക്കാതെ ജീവിക്കുന്ന ആൾ? ഇപ്പോൾ ഈ കൂട്ടത്തിൽ  നിന്നും ആ ആൾ ഇറങ്ങിപ്പോകണം..
നിങ്ങൾ കാരണമാണ്,
ഞങ്ങൾക്ക് ഇവിടെ മഴ ലഭിക്കാത്തത്”

തെറ്റുകാരനായ ആ മനുഷ്യൻ ഭയന്നു വിറച്ചു.
ഇടതും വലതും നോക്കി മറ്റാരെങ്കിലും എഴുന്നേൽക്കുന്നുണ്ടോ എന്ന്
എന്നാൽ ആരും എഴുന്നേറ്റില്ല.
അദ്ദേഹത്തിന് മനസ്സിലായി ഇത് എന്നെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന്.
എന്നാൽ അദ്ദേഹം ചിന്തിച്ചു ഇപ്പോൾ ഞാൻ എഴുന്നേൽക്കുകയാണെങ്കിൽ ഈ ജനങ്ങൾക്ക് മുഴുവൻ മനസ്സിലാകും
നാല്പത് വർഷമായി അല്ലാഹുവിനെ അനുസരിക്കാതെ ജീവിക്കുന്ന വ്യക്തി ഞാനാണെന്ന്.

അദ്ദേഹത്തിന്റെ മനസ്സിൽ പെട്ടെന്ന്  അല്ലാഹുവിന് തൗബ വളരെയധികം ഇഷ്ടപ്പെടുന്നു കാര്യം ഓർമ്മ വന്നു.
അദ്ദേഹം തന്റെ മുഖം പുതപ്പ് കൊണ്ട് മറച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്തു,
“യാ അല്ലാഹ്....
 നീ എന്നെ ഇന്ന് രക്ഷിക്കണേ അല്ലാഹ് ”
“യാ അല്ലാഹ്.. ഇന്ന് ഞാൻ എഴുന്നേറ്റ് നിന്നാൽ ഈ ജനങ്ങളുടെ മുന്നിൽ‌ ഞാൻ നാണം കെട്ടവനായിപ്പോകും,
നാല്പത് വർഷമായി‌ നിന്നെ അനുസരിക്കാത്തവനാണ് ഞാനെന്ന് ജനങ്ങൾ അറിയും”
“യാ അല്ലാഹ്... ഞാൻ വാഗ്ദാനം ചെയ്യുന്നു അല്ലാഹ് ഇനി ഒരിക്കലും നിന്നെ ഞാൻ അനുസരിക്കാതിരിക്കില്ല അല്ലാഹ്..”
“യാ അല്ലാഹ് നാണക്കേടിൽ നിന്നും
ഇന്ന് രക്ഷിക്കണേ അല്ലാഹ്”
മനസ്സറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം ദുആ ചെയ്തു.

പെട്ടെന്ന് ആകാശത്ത് നാലു ഭാഗത്ത് നിന്നും കാർമേഘങ്ങൾ  ഇരുണ്ടു കൂടി.
നല്ല മഴ പെയ്യാൻ തുടങ്ങി.
മൂസാ നബി (അ) ചോദിച്ചു,
“യാ അല്ലാഹ്.... മഴ എങ്ങിനെയാണല്ലാഹ് പെയ്തത് !!?
ഇത് വരെ ആ ആൾ ഈ കൂട്ടത്തിൽ നിന്നും‌ പോയിട്ടില്ലല്ലൊ‌ അല്ലാഹ്..”

അപ്പോൾ അശരീരി വന്നു,
“യാ മൂസാ.. ഇപ്പോൾ ആ വ്യക്തി‌ എന്നോട്  അടുത്തിരിക്കുന്നു‌ മൂസാ..
ആ വ്യക്തിക്ക് വേണ്ടിയാണ് മൂസാ ഞാനീ മഴ പെയ്യിച്ചത്!!”

മൂസാ നബി (അ) പറഞ്ഞു,“യാ അല്ലാഹ്
ഇപ്പോൾ ആ വ്യക്തി‌ നിന്നോട് അടുത്ത ആളായില്ലെ ഇനിയെങ്കിലും ആ വ്യക്തിയെ ഈ മഴ പെയ്യാൻ കാരണക്കാരനായ ആ വ്യക്തിയെ എനിക്കൊന്ന് കാണിച്ചാലും”

റഹ്മാനായ അല്ലാഹുവിന്റെ അശരീരി‌ വന്നു,
“യാ മൂസാ ആ വ്യക്തി എന്നെ അനുസരിക്കാതെ തെറ്റുകൾ ചെയ്ത് ജീവിക്കുമ്പോൾ പോലും ആളുകളുടെ മുന്നിൽ ആ വ്യക്തിയെ  ഞാൻ‌ കാണിച്ചില്ല”
ഇപ്പോഴാണെങ്കിൽ ആ വ്യക്തി എന്നോട് അടുത്ത് കഴിഞ്ഞിരിക്കുന്നു, ഇനിയാണോ ഞാൻ നിനക്ക് ആ വ്യക്തിയെ കാണിച്ചു തരിക!”

പ്രിയപ്പെട്ടവരെ എത്ര തെറ്റുകൾ ഞാനും നിങ്ങളും ചെയ്തിരിക്കാം,
ഒന്നാലോചിച്ച് നോക്കൂ‌ നമ്മുടെ അകം എന്താണെന്ന് നമ്മുടെ തെറ്റുകുറ്റങ്ങൾ ആളുകൾ അറിയുകയാണെങ്കിൽ
നമ്മുടെ അടുത്ത് ഇരിക്കാൻ പോലും ആരും തയ്യാറാകുമായിരുന്നില്ല.

എന്നാൽ അല്ലാഹ് അവൻ എത്ര കാരുണ്യവാനാണ് അവൻ നമ്മുടെ എത്ര അടുത്ത് ഉണ്ട്
അവൻ നമ്മെ എത്ര സ്നേഹിക്കുന്നു എന്തെല്ലാം അനുഗ്രഹങ്ങൾ നൽകുന്നു.
ജനങ്ങളുടെ മുന്നിൽ എത്ര മാത്രം വിലയും നിലയും നൽകുന്നു.
എന്നിട്ട് നമ്മളോ ആ അല്ലാഹുവിനെ അനുസരിക്കാതെ ജീവിക്കുന്നു.

മനസ്സറിഞ്ഞ് തൗബ ചെയ്ത് അല്ലാഹുവിനോടടുത്ത് അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ അല്ലാഹു സഹായിക്കുമാറാകട്ടെ..

No comments:

Post a Comment